മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

എം.ആര്‍ വിബിന്‍











 




1
'ജെട്ടി മേനക ജെട്ടി മേനക'
എന്ന കിളിക്കൊഞ്ചലിലെ
അശ്ലീലം നുണഞ്ഞ്
നമ്മള്‍ കയറുന്നു.

തിരക്കില്ലാത്തൊരിടത്തിറങ്ങി
വഴിയില്‍ കണ്ട വിദേശിയോട്
ഇംഗ്ലീഷില്‍ വഴി ചോദിക്കുന്നു.
അടുത്ത് നിന്ന മീന്‍കാരന്‍
ചാടിക്കയറി
നമ്മളോട്
ഇംഗ്ലീഷില്‍ തന്നെ
മറുപടി പറയുന്നു .

ബോട്ടിന്റെ
ജനലിലൂടെ തലയിട്ട്
കായലിന്റെ കാന്‍വാസില്‍
നമ്മളെത്ര സെല്‍ഫ് പോര്‍ട്രേറ്റുകള്‍
വരഞ്ഞു?

തലേ രാത്രിയിലെ ഡിസ്കോയില്‍
ശരീരത്തെ അക്ഷരമാലയാക്കിയവള്‍
മുന്നിലത്തെ വരിയില്‍
ഇരിക്കുന്നത് കണ്ടോ?
അരികെയിരിക്കും ചുരുണ്ട മുടിക്കാരന്റെ
കാന്‍വാസാണോ
അവളെന്ന് ചോദിച്ച്
നീയെന്നെയിങ്ങനെ നുള്ളിപ്പറിക്കല്ലേ.

2

ഇതാണ് പൊന്നെ, ജൂതത്തെരുവ് .
സെന്റ്‌ ആന്റണീസ് പുന്യാളന് മുന്നില്‍
മെഴുക് തിരി വില്‍ക്കുന്നവള്‍
'ഇതു വിറ്റെങ്ങനെ ജീവിക്കും ?' എന്ന
നിന്റെ ഉരുവിടല്‍ കേട്ട്
ഒരൊറ്റ നോട്ടത്താല്‍
ഒരു കൂട് മെഴുകുതിരി ഉരുക്കിക്കളഞ്ഞ
ജാലവിദ്യയില്ലേ ,
അതിനെക്കാളുമപ്പുറത്തറിയാം
ഇവിടുത്തെ വാണിഭക്കാര്‍ക്ക് .
നിന്നെയുമെന്നെയും
നൂറ്റാണ്ട്കള്‍ പഴക്കമുള്ള
അത്യുഗ്രന്‍ പീസുകളാക്കി മാറ്റുമിവര്‍
ഞൊടിയിട കൊണ്ട്.
അതിനാല്‍
ആരെയും ഗവ്നിക്കാതെ
കൈകോര്‍ത്തു നീങ്ങാം.

3
മീന്‍ മണക്കുന്ന ,തെറി പൊങ്ങുന്ന
മേല്ക്കൂരകളെ
ഒരു ചില്ലുകൂടിനപ്പുറത്തു നിര്‍ത്തി
നമ്മള്‍
ക്രിസ്പി ചിക്കന്‍ ,ബണ്‍ ,
അര ലിറ്റര്‍ പെപ്സി
എന്നിവയെല്ലാം കഴിച്ചു തീര്‍ക്കുന്നു.

മടങ്ങുമ്പോള്‍ ബസ്സിലിരുന്ന്
നീയോ ഞാനോ പറഞ്ഞത്
'എല്ലാ ഇടവഴികളിലും ജീവിതമുണ്ട്.
എല്ലാ വഴിയരികിലും
ചൊറി പിടിച്ച പട്ടികള്‍ ഉള്ളത് പോലെ'

ഇറങ്ങുമ്പോള്‍
'ജെട്ടി മേനക' എന്നെഴുതിയ
ബസ്സിലെ ബോര്‍ഡ്
അശ്ലീലമേ അല്ലാതായി തീര്‍ന്നിരുന്നുവല്ലോ
നമുക്ക്.

11 comments:

  1. കിടു...മെഴുകുതിരികച്ചവടക്കാരെപ്പറ്റിയെനിക്കുമത്തരം സംശയം ഉണ്ടാരുന്നൂ....പിന്നെ മനസിലായി, ഭക്തിയുമായ് ബന്ധപ്പെട്ട എല്ലാ ബിസിനസുകളും ലാഭമെന്നു.... :)
    അതല്ലല്ലോ, നല്ല വരികൾ, സ്വാദുള്ളവ!!!

    ReplyDelete
  2. ഗ്രേറ്റ്..‘ഇതാണു പൊന്നേ ജീവിതത്തെരുവ്.!’

    ReplyDelete
  3. മെഴുക് തിരി വില്‍ക്കുന്നവള്‍
    'ഇതു വിറ്റെങ്ങനെ ജീവിക്കും ?' എന്ന
    നിന്റെ ഉരുവിടല്‍ കേട്ട്
    ഒരൊറ്റ നോട്ടത്താല്‍
    ഒരു കൂട് മെഴുകുതിരി ഉരുക്കിക്കളഞ്ഞ
    ജാലവിദ്യയില്ലേ ,
    അതിനെക്കാളുമപ്പുറത്തറിയാം
    ഇവിടുത്തെ വാണിഭക്കാര്‍ക്ക് ....

    ഗംഭീരമായ കവിത!

    ReplyDelete
  4. കവിതയിലെ പുതുശബ്ദങ്ങൾക്ക് രാഷ്ട്രീയം അന്യമാകുന്നില്ലെന്നറിഞ്ഞ് പെരുത്ത് സന്തോഷം..ഭാഷയ്ക്കും പുതുമ..സീസോയേക്കാളേറെ.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  5. Valare nalla kavitha.Vaayichu kettappol muthal ishtam

    ReplyDelete
  6. നന്നായിരിക്കുന്നു ഈ എഴുത്ത് ..ആശംസകള്‍ ,

    ReplyDelete
  7. തലേ രാത്രിയിലെ ഡിസ്കോയില്‍
    ശരീരത്തെ അക്ഷരമാലയാക്കിയവള്‍....

    ഒരൊറ്റ നോട്ടത്താല്‍
    ഒരു കൂട് മെഴുകുതിരി ഉരുക്കിക്കളഞ്ഞ
    ജാലവിദ്യയില്ലേ ,
    അതിനെക്കാളുമപ്പുറത്തറിയാം
    ഇവിടുത്തെ വാണിഭക്കാര്‍ക്ക് .....

    kollam വിബിന്‍...

    ReplyDelete
  8. മടങ്ങുമ്പോള്‍ ബസ്സിലിരുന്ന്
    നീയോ ഞാനോ പറഞ്ഞത്
    'എല്ലാ ഇടവഴികളിലും ജീവിതമുണ്ട്.
    എല്ലാ വഴിയരികിലും
    ചൊറി പിടിച്ച പട്ടികള്‍ ഉള്ളത് പോലെ'

    ഇറങ്ങുമ്പോള്‍
    'ജെട്ടി മേനക' എന്നെഴുതിയ
    ബസ്സിലെ ബോര്‍ഡ്
    അശ്ലീലമേ അല്ലാതായി തീര്‍ന്നിരുന്നുവല്ലോ
    നമുക്ക്.
    nannaayi......best wishes...

    ReplyDelete
  9. മടങ്ങുമ്പോള്‍ ബസ്സിലിരുന്ന്
    നീയോ ഞാനോ പറഞ്ഞത്
    'എല്ലാ ഇടവഴികളിലും ജീവിതമുണ്ട്.
    എല്ലാ വഴിയരികിലും
    ചൊറി പിടിച്ച പട്ടികള്‍ ഉള്ളത് പോലെ'

    ഇറങ്ങുമ്പോള്‍
    'ജെട്ടി മേനക' എന്നെഴുതിയ
    ബസ്സിലെ ബോര്‍ഡ്
    അശ്ലീലമേ അല്ലാതായി തീര്‍ന്നിരുന്നുവല്ലോ
    നമുക്ക്.
    nannaayi......best wishes...

    ReplyDelete